പാലക്കാട്: പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സംഭവിച്ച നാശത്തിെൻറ തോതനുസരിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും നഷ്ടത്തിെൻറ കണക്ക് തദ്ദേശസ്വയംഭരണ സ്ഥാപനം പ്രസിദ്ധീകരിക്കണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്. പാലക്കാട്ടെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിത കുടുംബങ്ങളുടെ പുനരധിവാസം അവരുമായി കൂടിയാലോചിച്ചും അവരുടെ താൽപര്യം പരിഗണിച്ചുമായിരിക്കണം. തദ്ദേശവാസികളുമായി കൂടിയാലോചിക്കാതെ എടുക്കുന്ന ഏതൊരു തീരുമാനവും പ്രായോഗികമോ വിജയകരമോ ആവുകയില്ല. സഹായ വിതരണത്തെ സംബന്ധിച്ച കോളനിവാസികളുടെ ആരോപണങ്ങൾ പരിശോധിച്ച് പരിഹാരം കാണേണ്ടതാണ്. അർഹരായ മുഴുവനാളുകൾക്കും സഹായം ലഭിച്ചുവെന്നും അനർഹർ ഒന്നും തട്ടിയെടുത്തിട്ടില്ലെന്നും ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർ തയാറാവണം. ദുരിതാശ്വാസ സെൽ ജില്ല ജനറൽ കൺവീനർ എം. സുലൈമാൻ, കൺവീനർ പി. ലുഖ്മാൻ, ജില്ല കമ്മിറ്റിയംഗം കെ.പി. അലവി ഹാജി, അബ്ദുൽ മജീദ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.