പത്തിരിപ്പാല-കോങ്ങാട് റോഡിൽ കല്ല് നിരത്തിയത് ദുരിതമായി

മണ്ണൂർ: തകർന്ന റോഡിൽ കല്ലുകളിട്ട് നിരത്തിയത് വാഹനയാത്രക്കാർക്ക് ദുരിതമായി. പത്തിരിപ്പാല-കോങ്ങാട് പൊതുമരാമത്ത് റോഡിൽ പറയങ്കാടിന് സമീപത്താണ് ക്വാറിവേസ്റ്റിട്ട് കുഴിയടക്കുന്നതിനുപകരം വലിയ ഉരുളൻകല്ലുകൾ നിറച്ചത്. നടുറോഡിൽ വലിയ കല്ലുകൾ തള്ളിയതോടെ ഇരുചക്രവാഹനക്കാർക്ക് നരകയാത്രയായി. ഇരുചക്രയാത്രക്കാർ ഇവിടെ ഇറങ്ങി വാഹനം ഉരുട്ടേണ്ട ഗതികേടിലാണ്. പത്തിരിപ്പാല-കോങ്ങാട് റോഡിൽ മണ്ണൂരിനും തടുക്കശേരിക്കും ഇടയിലാണ് ഈ അവസ്ഥ. ഒരാഴ്ചയായി ഈ സ്ഥിതി തുടങ്ങിയിട്ട്. ഇരുചക്ര വാഹനങ്ങൾ കല്ലിൽതട്ടി പലതവണ ഇവിടെ അപകടത്തിൽപെട്ടതായി പരിസരവാസികൾ പറഞ്ഞു. കാലവർഷത്തിൽ ഇവിടെ റോഡ് ഭാഗികമായി താഴ്ന്നിരുന്നു. ദിനംപ്രതി ഇരുപതോളം സ്വകാര്യ ബസുകൾ സർവിസ് നടത്തുന്ന റോഡിലാണ് ഈ ദുരവസ്ഥ. മുട്ടോളം ഉയരത്തിലാണ് കല്ലും ക്വാറിവേസ്റ്റും ഇട്ട് റോഡിനെ നാശത്തിലാക്കിയത്. വലിയ കല്ലുകൾ നീക്കി ഗതാഗതത്തിന് സൗകര്യം ഒരുക്കണമെന്നാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്. സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ കൈത്താങ്ങ് ആലത്തൂർ: ദുരിതാശ്വാസ നിധിയിലേക്ക് എരിമയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ സ്വരൂപിച്ച 28,627 രൂപ കൈമാറി. അസംബ്ലിയിൽ നടന്ന ചടങ്ങിൽ കെ.ഡി. പ്രസേനൻ എം.എൽ.എ തുക ഏറ്റുവാങ്ങി. പൊലീസ് ഇൻസ്പെക്ടർ കെ.എ. എലിസബത്തി‍​െൻറ സാന്നിധ്യത്തിലാണ് കാഡറ്റുകൾ, അധ്യാപകർ, പി.ടി.എ എന്നിവർ ചേർന്ന് തുക കൈമാറിയത്. പി.ടി.എ പ്രസിഡൻറ് കണ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രമാദേവി, അധ്യാപകരായ ലിസി, ദേവദാസ്, രമണികുമാരി, അരുണാഞ്ജലി എന്നിവർ സംസാരിച്ചു. യാക്കര കടുംതുരത്തി മേൽപാലത്തിൽ സിമൻറ് കഷ്ണങ്ങൾ അടർന്നുവീണു കുഴൽമന്ദം: ദേശീയപാതയിലെ യാക്കര കടുംതുരത്തി മേൽപാലത്തിൽനിന്ന് സിമൻറ് കഷ്ണങ്ങൾ അടർന്നുവീണു. ദേശീയപാത നിർമാണ സമയത്ത് നിർമിച്ച പാലമാണിത്. പാത വീതി കൂട്ടി പുതുക്കി പണിതപ്പോഴും പഴയ പാലം ബലപ്പെടുത്തി ഉപയോഗിക്കുകയാണ് ചെയ്തത്. ഈ പാലത്തിന് അടിയിലൂടെ യാക്കര, കിണാശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. കോൺക്രീറ്റ് പാളികൾ അടർന്ന് കമ്പികൾ വെളിയിൽ കാണുന്ന സ്ഥതിയാണ്. വർഷങ്ങൾക്ക മുമ്പ് നിർമിച്ച പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും ഭാരത്തിലും വളരെ കൂടുതലാണ് ഇപ്പോൾ ഉള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.