നിലമ്പൂർ: വിവിധ സുരക്ഷ പരിശോധനകളുടെ ഭാഗമായി സതേൺ റെയില്‍വേ ചീഫ് സേഫ്റ്റി ഓഫിസര്‍ ആര്‍.കെ. മേത്തയുടെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂരിലെത്തി. ഉച്ചക്ക് 12 മണിയോടെ പ്രത്യേക ട്രെയിനിലാണ് സംഘം നിലമ്പൂരിലെത്തിയത്. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ പാലങ്ങള്‍, പാളങ്ങൾ കടന്നുപോകുന്ന ഭാഗങ്ങൾ, നിലമ്പൂര്‍ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ സംഘം പരിശോധനകള്‍ നടത്തി. കോഴിക്കോട്-ഷൊര്‍ണൂര്‍ ലൈന്‍ പരിശോധനകള്‍ക്ക് ശേഷമാണ് ഈ പാതയിലെ പരിശോധനകള്‍ നടത്തിയത്. എൻജിനീയറിങ് വിഭാഗം, സിഗ്നല്‍ വിഭാഗം എന്നിവയും സ്‌റ്റേഷന്‍ സംവിധാനങ്ങളുടെ സുരക്ഷയും ബന്ധപ്പെട്ട കാര്യങ്ങളുമാണ് പ്രധാനമായും നോക്കിയത്. പാലക്കാട് അഡീഷനല്‍ റെയില്‍വേ ഡിവിഷന്‍ മാനേജര്‍ ഡി. സായിബാബ, ചെന്നൈ ചീഫ് കമ്യൂണിക്കേഷന്‍ എന്‍ജിനീയര്‍ ഭാസ്‌കര്‍, സെക്ഷന്‍ എൻജിനീയര്‍ ആര്‍. രഞ്ജിത്ത്, അസി. ഡിവിഷനല്‍ ഓപറേഷന്‍ മാനേജര്‍ നിതിന്‍ നോര്‍ബോഡ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഒരുമണിക്കൂര്‍ നേരത്തേ പരിശോധനകള്‍ക്ക് ശേഷമാണ് സംഘം മടങ്ങിയത്. രണ്ടുദിവസങ്ങളിലായാണ് പാലക്കാട് ഡിവിഷനിലെ പരിശോധനകള്‍ നടത്തുന്നത്. രാജ്യറാണി ട്രെയിൻ സ്വതന്ത്ര വണ്ടിയാക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് റെയില്‍വേ ആക്ഷന്‍ കൗൺസില്‍ പ്രതിനിധികളായ ജോഷ്വാ കോശി, യു. നരേന്ദ്രന്‍, അനസ് യൂനിയന്‍ എന്നിവര്‍ സംഘത്തിന് നിവേദനവും നൽകി. പടം:3 സുരക്ഷ പരിശോധനകളുടെ ഭാഗമായി സതേൺ റെയില്‍വേ ചീഫ് സേഫ്റ്റി ഓഫിസര്‍ ആര്‍.കെ. മേത്തയുടെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂരിലെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.