നിരീക്ഷണം ശക്തമാക്കിയിട്ടും കുന്തിപ്പുഴയിൽ മണൽകടത്ത് തകൃതി

പുലാമന്തോൾ: പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടും കുന്തിപ്പുഴയിൽ മണൽകടത്ത് ശക്തമാവുന്നു. കുന്തിപ്പുഴയിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ പാലൂർ ചെട്ടിയങ്ങാടി സ്കൂൾ കടവിൽനിന്ന് നാല് ലോഡ് മണലും ചെമ്മലകടവിൽനിന്ന് തോണിയും കൊളത്തൂർ പൊലീസ് പിടികൂടി നശിപ്പിച്ചു. പ്രളയക്കെടുതിക്ക് ശേഷം കുന്തിപ്പുഴയിൽ വ്യാപകമായ തോതിൽ തരിമണൽ അടിഞ്ഞുകൂടിയതോടെയാണ് മണലെടുപ്പ് വീണ്ടും ശക്തമായത്. പുലാമന്തോളിനെ കൂടാതെ ഏലംകുളം, മൂർക്കനാട് പഞ്ചായത്തുകളിലും അനധികൃത മണൽകടത്ത് ശക്തമാണ്. നിറഞ്ഞൊഴുകിയ കുന്തിപ്പുഴയിൽ വെള്ളമിറങ്ങിയതോടെ കൊളത്തൂർ പൊലീസ് കുന്തിപ്പുഴ കടവുകളിൽ നിരീക്ഷണം നടത്തുകയും ദിവസങ്ങൾക്ക് മുമ്പ് പാലൂർ ചെട്ടിയങ്ങാടി സ്കൂൾ കടവിൽനിന്ന് അനധികൃത മണൽകടത്തിന് ഉപയോഗിച്ചിരുന്ന തോണിയും ടിപ്പർ ലോറിയും പിടികൂടുകയും ചെയ്തിരുന്നു. പാലൂർ കടവിൽ ചാക്കിൽ നിറച്ച നിലയിൽ സൂക്ഷിച്ചിരുന്ന നാല് ലോഡ് മണൽചാക്കുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പുഴയിലേക്ക് തിരിച്ചു നിക്ഷേപിക്കുകയും ചെയ്തു. കൊളത്തൂർ എസ്.ഐ സി.കെ. നൗഷാദ്, എ.എസ്.ഐമാരായ സെയ്തലവി, വിവേകാനന്ദൻ, സി.പി.ഒമാരായ ഷക്കീൽ, ഷംസുദ്ദീൻ, പി. സുജിത്ത് എന്നിവരാണ് കടവുകളിൽ പരിശോധന നടത്തിയത്. (പടം: പാലൂർ കടവിൽനിന്ന് പിടികൂടിയ ചാക്കുകളിലെ മണൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പുഴയിലേക്ക് തിരികെ നിക്ഷേപിക്കുന്നു)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.