മലപ്പുറം: ജില്ലയിൽ പ്രളയക്കെടുതിയിൽപ്പെട്ടവരെ പാർപ്പിക്കാനായി ഒരുക്കിയിരുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഇനി അവശേഷിക്കുന്നത് രണ്ടെണ്ണം മാത്രം. നിലമ്പൂർ, പൊന്നാനി താലൂക്കുകളിലാണ് ഇവ പ്രവർത്തിക്കുന്നത്. നിലമ്പൂർ കുറുമ്പലങ്ങോട് വില്ലേജിലെ എരഞ്ഞിമങ്ങാട് യതീംഖാനയിൽ 49 കുടുംബങ്ങളിൽ നിന്നുള്ള 172 പേരും പൊന്നാനി ഈഴവതുരുത്തി ചമ്രവട്ടം പ്രോജക്ട് ഓഫിസിൽ 21 കുടുംബങ്ങളിൽനിന്നുള്ള 80 പേരുമാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.