നിലമ്പൂർ: നഗരസഭയിലെ പ്രധാന നിരത്തുകളിൽ കക്കൂസ് മാലിന‍്യം ഉൾപ്പെടെ തള്ളുന്ന സാഹചര‍്യത്തിൽ പ്രധാനയിടങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ തീരുമാനം. വ‍്യാഴാഴ്ച ചേർന്ന നഗരസഭ ബോർഡ് യോഗത്തിലാണ് തീരുമാനം. വ‍്യാപാരികളുമായി സഹകരിച്ചാവും കാമറകൾ സ്ഥാപിക്കുക. ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, മിനി ബൈപാസ് റോഡ്, പ്രധാന നിരത്തുകൾ, ചാലിയാർ, കരിമ്പുഴ എന്നിവയുടെ തീരങ്ങൾ ഇവിടങ്ങളിലാവും കാമറ കണ്ണുകൾ തുറക്കുക. അടുത്തിടെ നിലമ്പൂർ രാജീവ് ഗാന്ധി മിനി ബൈപാസ് റോഡിലും ചാലിയാറിെൻറ തീരത്തും ചന്തക്കുന്ന് ബസ്സ്റ്റാൻഡിലും കക്കൂസ് മാലിന‍്യവും അറവുമാലിന്യവും തള്ളിയിരുന്നു. മാലിന‍്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.