ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പുകേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിെൻറ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരത്തെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യംചെയ്യാൻ വിളിപ്പിച്ചു. മേയ് ഏഴിന് കൊൽക്കത്തയിലെ ഒാഫിസിൽ ഹാജരാകാനാണ് നിർദേശം. കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമപ്രകാരമാണ് നളിനിയിൽനിന്ന് മൊഴിയെടുക്കുക. കേസിൽ ഇ.ഡിയുടെ സമൻസ് ചോദ്യം ചെയ്ത് നളിനി സമർപ്പിച്ച ഹരജി മദ്രാസ് ഹൈകോടതി തള്ളിയിരുന്നു. ശാരദ ചിട്ടി ഫണ്ടിലേക്ക് വന്ന 1.26 േകാടി രൂപയുടെ വിവരങ്ങളാണ് നളിനിയിൽനിന്ന് എൻഫോഴ്സ്മെൻറ് തേടുന്നത്. നേരത്തേയും ഇ.ഡിയും സി.ബി.െഎയും നളിനിയിൽനിന്ന് മൊഴിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.