നിലമ്പൂർ: കരിമ്പുഴയിൽ ഏനാന്തികടവിൽ ഒഴുകിൽപ്പെട്ട യുവാവിനെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. ഏനാന്തി കരുവൻകുഴി വാഴക്കുണ്ടൻ ആലിക്കുട്ടി-ഖദീജ ദമ്പതികളുടെ മകൻ നിസാമുദ്ദീനാണ് (43) ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ഭാര‍്യയും മക്കളും നോക്കിനിൽക്കെ ഒഴുക്കിൽപ്പെട്ടത്. നിലമ്പൂർ തഹസിൽദാറുടെ നേതൃത്വത്തിൽ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ബോട്ടിെൻറ സഹായത്തോടെ ബുധനാഴ്ചയും തിരച്ചിൽ നടത്തിയിരുന്നു. പ്രദേശത്ത് കനത്ത മഴ നിലനിൽക്കുന്നതിനാൽ രാത്രിയോടെ തിരച്ചിൽ നിർത്തി. തിരച്ചിൽ വ‍്യാഴാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.