നിലമ്പൂർ: വഴിക്കടവിലെ ബന്ധുവീട്ടിലെത്തിയ തമിഴ്നാട്ടുകാരനായ പരാതി. തമിഴ്നാട് മുതുമല തൊപ്പക്കാടിലെ വനം സുന്ദരനെയാണ് (50) കാണാനില്ലെന്ന് പറഞ്ഞ് നെല്ലിക്കുത്ത് ഉൾവനത്തിലെ പുഞ്ചക്കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ബന്ധുകൾ വഴിക്കടവ് പൊലീസിന് പരാതി നൽകിയത്. സുന്ദരെൻറ മകളെ വിവാഹം കഴിച്ചത് പുഞ്ചക്കൊല്ലി കോളനിയിലെ ശബരീഷനാണ്. തൊപ്പക്കാടിൽനിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മരുമകൻ ശബരീഷെൻറ കൂടെ സുന്ദരൻ പുഞ്ചക്കൊല്ലി കോളനിയിലെത്തിയത്. ഭക്ഷണത്തിന് ശേഷം രാത്രി പതിനൊന്നരയോടെ സമീപത്തെ വീട്ടിലെ ശബരീഷെൻറ അച്ഛൻ കണ്ണെൻറ അടുത്തേക്കാണെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. പിറ്റേ ദിവസം രാവിലെ കണ്ണെൻറ വീട്ടിലെത്തി സുന്ദരനെ അന്വേഷിച്ചപ്പോൾ അവിടെയെത്തിയിട്ടില്ലെന്നറിഞ്ഞു. ഇതോടെ കോളനിക്കാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊപ്പക്കാടിലെ വീട്ടിലും ഇയാൾ എത്തിയിട്ടില്ല. മൊബൈൽ ഫോൺ പരിധിക്ക് പുറത്തെന്നാണ് പറയുന്നത്. കോളനിക്ക് സമീപത്തുള്ള പുന്നപ്പുഴയിലും കോരംപുഴയിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ബുധനാഴ്ച വഴിക്കടവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തമിഴ്നാടിലെ മുതുമല വനംവകുപ്പ് അധികൃതർ അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.