വേങ്ങര: രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ റോഡിെൻറ പാർശ്വം ഇടിഞ്ഞുവീണു. വേങ്ങര പാക്കടപ്പുറായ-കൂരിയാട് റോഡിൽ ബാലിക്കാടാണ് റോഡ് തകർന്നത്. പത്തടിയിലധികം താഴ്ചയുള്ള റോഡിെൻറ വശം ഇടിഞ്ഞ് സമീപത്തെ വീടിന് തകരാർ സംഭവിച്ചു. റോഡിലെ കല്ലും മണ്ണും ഒലിച്ചിറങ്ങി ഈ വീടിെൻറ കിണറും മുറ്റവും ചളിക്കുളമായി. പ്രവാസിയായ മേലെ വീട്ടിൽ ബഷീറിേൻറതാണ് വീട്. പാർശ്വഭിത്തി കെട്ടിയുയർത്തി റോഡ് ബലം കൂട്ടുന്നതിന് ഒരു കോടി രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് അധികൃതർ പറയുന്നു. ഇനി മഴക്കാലം കഴിഞ്ഞേ അറ്റകുറ്റപ്പണികൾ നടത്താനാവൂ. പടം 1. പാക്കടപ്പുറായ-കൂരിയാട് റോഡിൽ ബാലിക്കാട് വളവിൽ പാർശ്വഭാഗം തകർന്ന റോഡ് 2. തകർന്ന റോഡിൽനിന്ന് കല്ലും മണ്ണും വീട്ടുമുറ്റത്തേക്ക് ഒലിച്ചിറങ്ങിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.