മലപ്പുറം: ജില്ല ആസ്ഥാനത്തെ റോഡുകളിൽ സീബ്ര ലൈൻ പലയിടത്തുമുണ്ട്. എന്നാൽ, റോഡ് മുറിച്ചുകടക്കണമെങ്കിൽ പെട്ടതുതന്നെ. ചിലപ്പോൾ മിനിറ്റുകളോളം കാത്തുനിൽക്കേണ്ടി വരും. സ്ത്രീകളും കുട്ടികളുമാണെങ്കിൽ ആരും മൈൻഡ് ചെയ്യില്ല. സീബ്ര ലൈനിലൂടെ മുറിച്ചുകടക്കാനാണ് ഭാവമെങ്കിൽ കണ്ണും ചിമ്മി ഓടേണ്ടി വരും. കാൽനടക്കാരാണ് ഇതുകാരണം വല്ലാതെ ബുദ്ധിമുട്ടുന്നത്. കുന്നുമ്മലിലെ മലപ്പുറം-മഞ്ചേരി, മലപ്പുറം-പെരിന്തൽമണ്ണ റോഡുകളിലാണ് ഈ അവസ്ഥ. മഞ്ചേരി, പെരിന്തൽമണ്ണ ബസ്സ്റ്റോപ്പുകൾക്ക് സമീപത്തെ സീബ്ര ലൈനുകൾ മാഞ്ഞുതുടങ്ങിയിരിക്കുന്നു. ഇത് പുതുക്കിവരക്കണമെന്ന ആവശ്യം ശക്തമാണ്. അതുപോലെതന്നെ സീബ്ര ലൈനുകൾ മുറിച്ചുകടക്കുമ്പോൾ കൈകൊണ്ട് ആംഗ്യം കാണിച്ചാൽ പോലും വാഹനങ്ങൾ നിർത്താതെ പോകുന്നതും പതിവാണ്. കുന്നുമ്മൽ ജങ്ഷന് താഴെ വളവ് കഴിഞ്ഞയുടനുള്ള സീബ്ര ലൈൻ തീർത്തും അശാസ്ത്രീയമാണ്. കോട്ടപ്പടിയിൽനിന്ന് വരുേമ്പാൾ കയറ്റത്തിൽ വളവ് കഴിഞ്ഞയുടനെയാണ് ഇതുള്ളത്. ഇവിടെ വാഹനങ്ങൾ നല്ല വേഗത്തിലാണ് വരിക. പരിചയമില്ലാത്ത ഡ്രൈവർമാർ വളവ് തിരിഞ്ഞ് വരുേമ്പാൾ യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് കണ്ട് പെെട്ടന്ന് വാഹനം നിർത്തേണ്ടി വരുന്നതും പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.