കരുവാരകുണ്ട്: മൂന്നു വർഷം മുമ്പ് ഇരിങ്ങാട്ടിരി നെല്ലിക്കലടി പട്ടിക വർഗ കോളനിയിൽ സ്ഥാപിച്ച സൗരോർജ വിളക്ക് മാസങ്ങളായി കണ്ണടച്ച നിലയിൽ. ഇതോടെ മൂന്ന് കുടുംബങ്ങൾ താമസിക്കുന്ന ഈ കോളനി ഇരുട്ടിലായി. 2015ലാണ് ഒരു ലക്ഷം രൂപ ചെലവിട്ട് കോളനിയിൽ വിളക്ക് സ്ഥാപിച്ചത്. ഏതാനും മാസങ്ങൾ മാത്രം കത്തിയ വിളക്ക് പിന്നീട് കണ്ണടക്കുകയായിരുന്നു. അറ്റകുറ്റപ്പണിയും നടന്നില്ല. ഇൗ പ്രദേശത്ത് ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യമുണ്ട്. വിളക്ക് നന്നാക്കുകയോ, പുതിയത് സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.