തിരൂർ: ബി.പി അങ്ങാടി കേന്ദീകരിച്ച് പ്രവർത്തിച്ചിരുന്ന എഴുത്ത് ലോട്ടറി വിൽപന കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ െറയ്ഡിൽ നാലുപേർ പിടിയിൽ. ബി.പി അങ്ങാടി സ്വദേശികളായ സുനിൽ, സുബ്രഹ്മണ്യൻ, തൃത്താല സ്വദേശി ഏജൻറ് മണികണ്ഠൻ, ശരീഫ് എന്നിവരെയാണ് എസ്.ഐ സുമേഷ് സുധാകറിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 54,000 രൂപയും ഉപകരണങ്ങളും പിടികൂടി. രഹസ്യവിവരത്തെ തുടർന്ന ബി.പി അങ്ങാടിയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. സംസ്ഥാന ലോട്ടറിയുടെ അവസാനത്തെ മൂന്നക്ക നമ്പർ എഴുതി വാങ്ങി അതിന് സമ്മാനം ലഭിച്ചാൽ പണം നൽകുകയാണ് ചെയ്യുന്നത്. തീരദേശ മേഖലയിൽ ഒട്ടേറെ എഴുത്ത് ലോട്ടറി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.