ഒറ്റപ്പാലം: വിവാഹാവശ്യത്തിനെന്നറിയിച്ച് കൈക്കലാക്കിയ സുഹൃത്തിെൻറ കാർ പണയംവെച്ച കേസിൽ രണ്ടുപേരെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. വാണിയംകുളം മാന്നന്നൂർ സ്വദേശി രാജേഷിെൻറ പരാതിയിലാണ് പാവുക്കോണം ചോലയിൽ വീട്ടിൽ മുഹമ്മദ് റഷീദ് (42), വയനാട് മാനന്തവാടി എഴുത്തൻവീട്ടിൽ മുഹമ്മദ് റാഫി (25) എന്നിവർ അറസ്റ്റിലായത്. മുഹമ്മദ് റഷീദിെൻറ സഹോദരിയുടെ വിവാഹാവശ്യത്തിനെന്ന് പറഞ്ഞ് ജൂൺ 16നാണ് രാജേഷിൽനിന്ന് കാർ കൊണ്ടുപായത്. തുടർന്ന് ഇയാൾ വയനാട് സ്വദേശിയായ ഇടനിലക്കാരൻ മുഖാന്തരം മുഹമ്മദ് റാഫിക്ക് കാർ പണയംവെച്ചു. ഇടനിലക്കാരന് 50,000 രൂപ മുഹമ്മദ് റാഫി നൽകിയതായി പൊലീസ് പറയുന്നു. കാർ തിരിച്ചുചോദിച്ച രാജേഷിനോട് 1.90 ലക്ഷം രൂപ നൽകിയാൽ തരാമെന്ന് മുഹമ്മദ് റഷീദ് അറിയിച്ചതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചത്. രാജേഷിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വയനാട്ടിലെത്തി മുഹമ്മദ് റഷീദിനെയും മുഹമ്മദ് റാഫിയെയും അറസ്റ്റ് ചെയ്യുകയും പണയംവച്ച കാർ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇടനിലക്കാരനായ വയനാട് സ്വദേശിയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പാലം സി.ഐ പി. അബ്ദുൽ മുനീറിെൻറയും എസ്.ഐ കെ.വി. സുധീഷിെൻറയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വ്യാഴാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.