എം.എൽ.എമാരെ അയോഗ്യരാക്കിയ കേസ്: വിചാരണ ജൂലൈ 23ന് തുടങ്ങും

ചെന്നൈ: തമിഴ്നാട്ടിൽ സ്പീക്കർ അയോഗ്യരാക്കിയ ദിനകരൻപക്ഷ എം.എൽ.എമാരുടെ കേസ് വിചാരണ ജൂലൈ 23 മുതൽ 27വരെ തുടർച്ചയായി നടത്തുമെന്ന് മൂന്നാം ജഡ്ജി എം. സത്യനാരായണൻ ബുധനാഴ്ച അറിയിച്ചു. ബന്ധപ്പെട്ട അഭിഭാഷകരുമായി കൂടിയാലോചിച്ചാണ് തീയതികൾ നിശ്ചയിച്ചത്. 2017 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയിൽ അവിശ്വാസം രേഖപ്പെടുത്തി ഗവർണർക്ക് നിവേദനം നൽകിയതിെൻറ പേരിൽ ദിനകരൻപക്ഷത്തെ 18 എം.എൽ.എമാരെ സ്പീക്കർ പി. ധനപാൽ അയോഗ്യരാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.