ഷൊർണൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകാരെ വഞ്ചിച്ച് കോടികൾ കൊള്ളയടിക്കുന്നതിനെതിരെ ഒറ്റയാൾ സമരം. ഷൊർണൂർ സ്റ്റേറ്റ് ബാങ്ക് പ്രധാന ശാഖക്ക് മുന്നിൽ ഷൊർണൂർ നമ്പ്രം സ്വദേശി മുസ്തഫയാണ് തിങ്കളാഴ്ച സമരം നടത്തിയത്. ബാങ്ക് നടത്തുന്ന കൊള്ളക്കെതിരെ പ്രതികരിക്കാൻ ആഹ്വാനം ചെയ്യുന്ന പ്ലക്കാർഡ് പിടിച്ചായിരുന്നു സമരം. ബാങ്കിലെത്തിയ ഇടപാടുകാർക്ക് ഇതുസംബന്ധിച്ച് വന്ന പത്രവാർത്തയുടെ കോപ്പിയും നൽകി. 2017 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ പിഴ ചുമത്തി എസ്.ബി.ഐ തട്ടിയെടുത്തത് 1711 കോടി രൂപയാണ്. പ്രത്യക്ഷ സമരത്തിന് രാഷ്ട്രീയ കക്ഷികളും മറ്റ് സംഘടനകളും രംഗത്ത് വരാത്ത സാഹചര്യത്തിലാണ് മുസ്തഫ നമ്പ്രം ഒറ്റയാൾ സമരം നടത്തിയത്. shornur_1.jpg ഷൊർണൂർ പടം ഒന്ന്: ഷൊർണൂർ എസ്.ബി.ഐക്ക് മുന്നിൽ മുസ്തഫ നമ്പ്രം നടത്തിയ ഒറ്റയാൾ സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.