കുഴൽമന്ദം: രേഖകളില്ലാതെ കാറിൽ ഒളിപ്പിച്ച് കടത്തിയ 35 ലക്ഷം രൂപയുടെ വജ്ര ആഭരണങ്ങൾ പിടികൂടി. ദേശീയപാതയിലെ വാഹന പരിശോധനക്കിടെ കുഴൽമന്ദം എക്സൈസ് സംഘമാണ് ആഭരണങ്ങൾ പിടികൂടിയത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി ശരവൺ, ഗുജറാത്ത് സൂറത്ത് സ്വദേശി സത്താനി പ്രദീപ് എന്നിവർ പിടിയിലായി. ദേശീയപാത ചിതലി ജങ്ഷനിൽ തിങ്കളാഴ്ച ഉച്ചയോടെ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. കോയമ്പത്തൂരിൽനിന്ന് തൃശൂരിലേക്ക് കാറിൽ ആഭരണങ്ങൾ കടത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ വാണിജ്യ നികുതി വകുപ്പിന് കൈമാറി. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ജി. ഉദയകുമാർ, പ്രിവൻറീവ് ഓഫിസർമാരായ സുരേഷ് കുമാർ, സെയ്ദ് മുഹമ്മദ്, മുഹമ്മദ് റിയാസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ രമേഷ്, സ്മിത, രമ്യ, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.