വ്യാജനോട്ടുകളുമായി അസമുകാരെത്തിയത് പെരുമ്പാവൂരിൽ നിന്ന്

മലപ്പുറം: വ്യാജനോട്ടുകളും ലോഹത്തകിടുമായി ഞായറാഴ്ച പിടിയിലായ അസം സ്വദേശികൾ മലപ്പുറത്തെത്തിയത് എറണാകുളം പെരുമ്പാവൂരിൽ നിന്ന്. മൂന്ന് ദിവസം മലപ്പുറത്ത് തമ്പടിച്ച നാലുപേരും സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലോഹത്തകിട് വിൽക്കാൻ ശ്രമിച്ചത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പ്രതികളായ മുഹമ്മദ് ബാറുൽ ഇസ്ലാം (36), ബഫാ ആലം (27), അബ്ദുൽസലാം (24), നൂറുൽ അമീൻ (18) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസമിൽ വീട് പൊളിച്ചപ്പോൾ കിട്ടിയ സ്വർണത്തകിടാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിൽക്കാൻ ശ്രമിച്ചത്. ഇതിൽ സ്വർണം പൂശിയിരുന്നതായി പൊലീസ് പറയുന്നു. സാമ്പിളായി പ്രതികൾ കാണിച്ചത് യഥാർഥ സ്വർണമായിരുന്നത്രെ. 2000 രൂപയുടെ 95 വ്യാജനോട്ടുകളും ഇവരിൽ നിന്ന് പിടികൂടി. 2000ത്തി​െൻറ കളർ ഫോട്ടോസ്റ്റാറ്റായിരുന്നു ഇത്. നാലു പേരും ജോലി ചെയ്യുന്നതും താമസിക്കുന്നതും പെരുമ്പാവൂരിലാണ്. വ്യാജനോട്ടുകൾ ആർക്കെങ്കിലും കൈമാറിയോ എന്ന് അന്വേഷിക്കുന്നുണ്ട്. mplrs2 പിടിയിലായ അസം സ്വദേശികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.