നിലമ്പൂർ: വിദ്യാർഥിയുടെ കൈയില്‍നിന്ന് മൊബൈല്‍ ഫോൺ കണ്ടെടുത്ത വിഷയവുമായി ബന്ധപ്പെട്ട പരാതിയില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടര്‍ മാനവേദന്‍ ഹൈസ്‌കൂളിലെത്തി മൊഴിയെടുത്തു. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി വിഭാഗം പ്രിന്‍സിപ്പൽ അപകീര്‍ത്തിപ്പെടുത്തിെയന്നാരോപിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് അന്വേഷണം. ചന്തക്കുന്ന് വട്ടപ്പറമ്പില്‍ രാജനാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തെൻറ മകെൻറ പക്കല്‍നിന്ന് സ്‌കൂളില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോൺ പിന്നീട് തിരിച്ചുനൽകിയിരുന്നു. ക്ലാസില്ലാത്ത ദിവസമായിരുന്നു കുട്ടിയിൽനിന്ന് ഫോൺ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്ത നൽകിയെന്നും തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്നുമായിരുന്നു രക്ഷിതാവിെൻറ പരാതിയില്‍ പറയുന്നത്. രക്ഷിതാക്കൾ, എസ്.എം.സി ചെയര്‍മാന്‍, സ്‌കൂള്‍ പ്രിന്‍സിപ്പൽ എന്നിവരില്‍നിന്നാണ് അസി. ഡയറക്ടര്‍ ഉബൈദുല്ല മൊഴിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.