ബജറ്റ്: ദക്ഷിണ റെയിൽവേയിൽ 7,426 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

കോയമ്പത്തൂർ: കേന്ദ്രബജറ്റിൽ ദക്ഷിണ റെയിൽവേക്ക് ആെക 7,426 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം. ദക്ഷിണ റെയിൽവേ മാനേജർ ആർ.കെ. കുൽഷ്രെസ്തയാണ് ഇക്കാര്യമറിയിച്ചത്. മുൻ വർഷത്തെക്കാൾ 3,728 കോടി കൂടുതലാണിത്. ഷൊർണൂർ-എറണാകുളം മൂന്നാംപാത നിർമാണത്തിന് 1,518 കോടി രൂപ അനുവദിച്ചു. ഇൗറോഡ്- കരൂർ- തിരുച്ചി റൂട്ടിലെ വൈദ്യുതിവത്കരണം മാർച്ചിൽ പൂർത്തിയാക്കും. മധുര- വാഞ്ചിമണിയാച്ചി- തൂത്തുക്കുടി, വാഞ്ചിമണിയാച്ചി- തിരുനൽവേലി- നാഗർകോവിൽ, തിരുവനന്തപുരം സെൻട്രൽ- കന്യാകുമാരി പാതകളുടെ വൈദ്യുതിവത്കരണം മൂന്നു വർഷത്തിനകം പൂർത്തിയാക്കും. ഇവ പൂർത്തിയാവുന്നതോടെ കേരളത്തിലും തെക്കൻ തമിഴകത്തിലും റെയിൽവേ വികസനത്തിന് കൂടുതൽ ഉൗന്നൽ നൽകാനാവും. ചെേങ്കാട്ട വഴി ചെന്നൈ -കൊല്ലം ട്രെയിൻ സർവിസ് താമസിയാതെ കമീഷൻ ചെയ്യും. 43,889 കോച്ചുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. 1,109 റെയിൽവേ സ്റ്റേഷനുകളിൽ പുതിയ സുരക്ഷയേർപ്പെടുത്തും. ഉൗട്ടിയിലേക്ക് സഞ്ചാരികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ മേട്ടുപാളയം-ഉൗട്ടി റൂട്ടിൽ രണ്ട് ട്രെയിനുകൾ കൂടി ഇറക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.