ഗൗരി നേഘയുടെ മരണം: ആരോപണവിധേയർക്ക് സ്​കൂളിൽ ആഘോഷ വരവേൽപ്​

കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും പ്രിൻസിപ്പൽ അടക്കമുള്ളവർ അധ്യാപികമാരുടെ മടങ്ങിവരവ് ആേഘാഷിച്ചു കൊല്ലം: പത്താം ക്ലാസുകാരി ഗൗരി നേഘ സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന അധ്യാപകർക്ക് ട്രിനിറ്റി ലൈസിയം സ്കൂളിൽ ആഘോഷ വരവേൽപ്. സ്കൂളിലെ വിദ്യാർഥിനിയായിരുന്ന ഗൗരി മൂന്നാംനിലയിൽനിന്ന് വീണുമരിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അധ്യാപികമാരായ സിന്ധു പോൾ, െക്രസൻറ് നെവിസ് എന്നിവരുടെ പീഡനത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്ന ആരോപണം ശക്തമായതോടെ ഇരുവരെയും സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവശേഷം ഒളിവിൽപോയ അധ്യാപികമാർക്ക് കോടതി പിന്നീട് ജാമ്യം നൽകി. സംഭവം നടന്ന് മൂന്നുമാസം പിന്നിടും മുമ്പേ സസ്പെൻഷൻ നീക്കിയ അധികൃതർ, കഴിഞ്ഞദിവസം ഇവർക്ക് സ്കൂളിൽ ആഘോഷപൂർവമായ വരവേൽപാണ് നൽകിയത്. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും ഇവരെ പ്രിൻസിപ്പൽ അടക്കമുള്ളവർ വരവേൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ സംഭവം വിവാദമായി. ഗൗരിയോടും കുടുംബത്തോടും കാട്ടുന്ന കടുത്ത അവഹേളനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ആഹ്ലാദപ്രകടനങ്ങളെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നേരത്തേ സ്കൂളിൽ വിളിച്ചുചേർത്ത പി.ടി.എ യോഗത്തിൽനിന്ന് ഗൗരിയുടെ പിതാവ് പ്രസന്നകുമാറിനെ സ്കൂൾ അധികൃതരും പുറത്തുനിന്നെത്തിയ ചിലരും ചേർന്ന് കൂവി അധിക്ഷേപിച്ച് പുറത്താക്കിയിരുന്നു. മകളുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ കേക്ക് കൊടുത്ത് സ്കൂളിലേക്ക് വരവേറ്റ മാനേജ്മ​െൻറ് നടപടി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണെന്ന് ഗൗരി േനഘയുടെ പിതാവ് ആർ. പ്രസന്നകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ അധ്യാപകരെ സ്കൂളിൽനിന്ന് പുറത്താക്കിയില്ലെങ്കിൽ താനും കുടുംബവും നിരാഹാരസമരം നടത്തും. ഗൗരിയുടെ മരണത്തിൽ സ്കൂൾ മാനേജ്മ​െൻറിനെ സഹായിക്കുന്ന നിലപാടാണ് പൊലീസിേൻറത്. ഗൗരി കെട്ടിടത്തിൽനിന്ന് ചാടിയതാണെന്ന് വരുത്തിത്തീർക്കാനാണ് തുടക്കം മുതൽ അവർ പരിശ്രമിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച മറ്റ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത് തലക്ക് ക്ഷതമേറ്റതിനുശേഷമാണ് കുട്ടി വീണതെന്നാണ്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും പ്രസന്നകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.