കാളികാവ്: കൂരാട് കുരിക്കള്‍ കമ്പനിയുടെ മാന്‍കൊ ബസുകള്‍ തിങ്കളാഴ്ച സർവിസ് നടത്തിയത് ചോക്കാട് പാലിയേറ്റിവ് സൊസൈറ്റിക്ക് വേണ്ടി. ചാര്‍ജ് പിരിക്കാന്‍ ബാഗിന് പകരം ബക്കറ്റുകളാണ് ഉപയോഗിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ കല്ലാമൂലയിലെ അഞ്ച് ഓട്ടോ തൊഴിലാളികളും രണ്ട് ബസുകളും ചോക്കാട് അങ്ങാടിയിലെ ആറ് ഓട്ടോറിക്ഷകളും ചോക്കാട് പാലിയേറ്റിവിന് വേണ്ടി സേവനം നടത്തിയിരുന്നു. ഇതില്‍നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൂടുതല്‍ ബസുകള്‍ സാന്ത്വനം പകർന്ന് സര്‍വിസ് നടത്താന്‍ മുന്നോട്ടുവന്നത്. യാത്രക്കാര്‍ അധികം തുക നല്‍കി സംരംഭത്തെ സഹായിച്ചു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗവും ചോക്കാട് പാലിയേറ്റിവ് ചെയര്‍മാനുമായ പൈനാട്ടില്‍ അഷ്റഫിെൻറയും സലാം മമ്പാട്ടുമൂലയുടെയും നേതൃത്വത്തിലാണ് ബസുകള്‍ സര്‍വിസ് നടത്തിയത്. കൂരാട്ടിലെ ഷറഫുദ്ദീനാണ് ബസുടമ. പി.ടി. ഇര്‍ശാദ്, പി. മണി, യു. ഫസല്‍, പി. ഷാനവാസ്, ബാവ, സിറാജ് എന്നിവര്‍ ഒരു ബസിലും ജിജോ, റഫീഖ്, സമീര്‍, അക്ബര്‍, മുഹമ്മദ് എന്നിവര്‍ രണ്ടാമത്തെ ബസിലും തൊഴിലാളികളാണ്. ചോക്കാട്-മഞ്ചേരി-കോഴിക്കോട് റൂട്ടിലും. ടി.കെ. കോളനി-കൂരാട്--മഞ്ചേരി റൂട്ടിലുമാണ് ബസുകള്‍ സർവിസ് നടത്തിയത്. പടം ചോക്കാട് പാലിയേറ്റിവിനായി സര്‍വിസ് നടത്തിയ ബസുകള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.