കുറ്റിപ്പുറം: ദേശീയപാതയില്‍ പൊന്നാനി മുതല്‍ രാമനാട്ടുകര വരെയുള്ള റീച്ചില്‍ ബദല്‍ അലൈന്‍മെൻറ് നിര്‍ദേശങ്ങള്‍ ദേശീയപാത അതോറിറ്റി തള്ളിയതായി ജില്ല കലക്ടർ അമിത് മീണ. ഇക്കാര്യം ജനപ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ഇൗ റീച്ചിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നവംബറില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. 76 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൊന്നാനി കാപ്പിരിക്കടവ് മുതൽ ഇടിമൂഴിക്കൽ വരെയുള്ള ഭാഗത്ത് രണ്ടിടത്താണ് നാട്ടുകാര്‍ ബദല്‍പാത നിര്‍ദേശിച്ചിരുന്നത്. വലിയപറമ്പ് മുതൽ അരീത്തോട് വരെയുള്ള ഒന്നേകാല്‍ കിലോമീറ്ററിലും ഇടിമൂഴിക്കലിലെ 1.05 കിലോമീറ്ററിലുമായിരുന്നു ഈ നിര്‍ദേശം. ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും ഒഴിവാക്കിയുള്ളതായിരുന്നു ബദല്‍ അലൈൻമെൻറ്. സാങ്കേതിക കാരണങ്ങളാല്‍ രണ്ടിടത്തും ബദല്‍ സ്വീകാര്യമല്ലെന്നാണ് അതോറിറ്റി ജില്ല ഭരണകൂടത്തെ അറിയിച്ചത്. തിരൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളില്‍ ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച അന്തിമവിജ്ഞാപനം പുറത്തിറക്കിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.