പറളി: മനുഷ്യനെ ഇതര ജന്തുക്കളിൽ നിന്നും വേർതിരിക്കുന്നതും വിത്യാസ്തനാക്കുന്നതും കല ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുമ്പോൾ മാത്രമാണെന്നും കലാകാരൻ ദേവലോകത്തോളം ഉയർന്നവനാണെന്നും നാടക രചയിതാവും കഥാകൃത്തുമായ കെ.പി.എസ്.പയ്യനടം . പറളി എടത്തറയിൽ ശിവാനന്ദ ചെണ്ടവാദ്യകലാ സമിതിയുടെ മൂന്നാം വാർഷിക സമ്മേളനത്തിൽ "ഗുരു കീർത്തി " അവാർഡ് പല്ലശ്ശന മാധവൻകുട്ടി ആശാന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. തിന്നുക, കുടിക്കുക ഉറങ്ങുക തുടങ്ങിയവ ജന്തുസഹമാണ്. എന്നാൽ കലാസ്വാദനവും അവതരണവും മനുഷ്യെൻറ മാത്രം പ്രത്യേകതയാണ്. വിഗ്രഹങ്ങൾ ഉണ്ടാകുന്നത് മനുഷ്യനായ കലാകാരനാണ്.അതിനാൽ ദൈവത്തേക്കാൾ കലാവിരുത് മനുഷ്യനാണെന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോ :- പല്ലശ്ശന മാധവൻകുട്ടി ആശാന് "ഗുരു കീർത്തി " പുരസ്കാരംകെ.പി.എസ്.പയ്യനടം സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.