തിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഒരു വാൾ കൂടി പൊലീസ് കണ്ടെടുത്തു. ബി.പി അങ്ങാടി പുളിഞ്ചോടിനടുത്ത് സ്വകാര്യ സ്ഥലത്തെ കുളത്തിൽ നിന്നാണ് ആയുധം ലഭിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള ആറാം പ്രതി നൽകിയ വിവരമനുസരിച്ചായിരുന്നു പരിശോധന. കൃത്യം നിർവഹിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ തെൻറ കൈയിലുണ്ടായിരുന്ന വാൾ കുളത്തിലേക്ക് എറിഞ്ഞതായി ഇയാൾ വെളിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ തിരൂർ സി.ഐ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുളത്തിെൻറ മധ്യഭാഗത്തു നിന്ന് നാട്ടുകാരനായ സുബ്രഹ്മണ്യനാണ് വാൾ ലഭിച്ചത്. തഹസിൽദാർ സുരേഷ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ ശിവപ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. 44 സെൻറീമീറ്റർ നീളമുള്ളതാണ് ആയുധം. കോടതിയുടെ അനുമതിയോടെ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന് സി.ഐ അറിയിച്ചു. photo: tir mg2 പൊലീസ് കുളത്തിൽനിന്ന് കണ്ടെടുത്ത വാൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.