ആരോഗ്യവകുപ്പിനെ കുഴക്കുന്നത് രോഗം മറച്ചുവെക്കല്‍

നിലമ്പൂര്‍: സംസ്ഥാനത്ത് കുഷ്ഠരോഗം തുടച്ചുനീക്കാനുള്ള ആരോഗ്യവകുപ്പിന്‍െറ സുസ്ഥിര വികസന ലക്ഷ്യം പദ്ധതിക്ക് തുടക്കമായി. കേന്ദ്രസഹായത്തോടെയുള്ള പദ്ധതി മൂന്ന് ഘട്ടമായാണ് നടത്തുക. ഒന്നാംഘട്ടം വിദ്യാര്‍ഥികളെയും രണ്ടാംഘട്ടം ഇതരസംസ്ഥാന തൊഴിലാളികളെയും ആദിവാസികളെയും പരിശോധിക്കും. മൂന്നാംഘട്ടം വീടുകള്‍ തോറുമുള്ള പരിശോധനയാണ്. ഞായറാഴ്ച അവധിയായിരുന്നതിനാല്‍ തിങ്കളാഴ്ചയാവും സ്കൂള്‍ തലത്തിലെ പരിശോധന. കുഷ്ഠരോഗം വീണ്ടും കാണപ്പെടുന്ന സാഹചര്യത്തിലാണ് നിവാരണ പരിപാടിക്ക് രൂപം നല്‍കിയത്. 2020ഓടെ രോഗബാധ കുറക്കുകയെന്നതാണ് ലക്ഷ്യം. ജില്ലകളില്‍ തെരഞ്ഞെടുത്ത മൂന്ന് ബ്ളോക്കുകളിലായാണ് ആദ്യഘട്ടം. കുഷ്ഠരോഗികള്‍ കൂടുതലുള്ള നിലമ്പൂരില്‍ ആദ്യഘട്ടം തുടങ്ങും. 29 കേസുകളാണ് മേഖലയിലുള്ളത്. ജില്ലയില്‍ ചികിത്സയിലുള്ള കുഷ്ഠരോഗികളുടെ എണ്ണം 94 ആണ്. ആദിവാസി കോളനികളില്‍ മാത്രം കണ്ടിരുന്ന രോഗം ഇപ്പോള്‍ പൊതുവായി കണ്ടുതുടങ്ങിയതായി ജില്ലാ ലെപ്രസി ഓഫിസര്‍ പറഞ്ഞു. 2002ലെ ജില്ലാ ആരോഗ്യവകുപ്പ് സര്‍വേ പ്രകാരം ജില്ലയിലെ വിവിധ ആദിവാസി കോളനികളില്‍ 49 പേര്‍ക്കാണ് രോഗം കണ്ടത്തെിയിരുന്നത്. പത്ത് കേസുകള്‍ കണ്ടത്തെിയ പോത്തുകല്‍ പഞ്ചായത്തിലായിരുന്നു രോഗികള്‍ കൂടുതല്‍. ഇതോടെ താലൂക്ക് തലത്തില്‍ കുഷ്ഠരോഗ നിര്‍മാര്‍ജന യൂനിറ്റ് സ്ഥാപിച്ച് ആരോഗ്യവകുപ്പ് പ്രതിരോധ നടപടി ശക്തിപ്പെടുത്തി. സര്‍ക്കാറിന്‍െറ കണക്കില്‍ ചികിത്സയിലുള്ളവരെക്കാള്‍ കൂടുതല്‍ രോഗം മറച്ചുവെക്കുന്നവരും സ്വകാര്യചികിത്സ തേടുന്നവരുമുണ്ട്. രോഗം മറച്ചുവെക്കുന്നതാണ് ആരോഗ്യവകുപ്പിനെ കുഴക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.