കോഴിക്കോട്: പൗരത്വ നിയമത്തിനെതിരായ പ്രതിേഷധം നഗരത്തിൽ ആളിപ്പടർന്നു. ഓരോ മണിക്കൂറിനിടയിലും ഓരോ പ്രതിേഷധം അലയടിച്ചെത്തുകയായിരുന്നു വ്യാഴാഴ്ച കോഴിക്കോട് മാനാഞ്ചിറക്ക് ചുറ്റും. വിദ്യാർഥികളും അവർക്ക് പിന്തുണയേകി അഭിഭാഷകരും മാധ്യമപ്രവർത്തകരും അധ്യാപകരും സാംസ്ക്കാരിക, രാഷ്ട്രീയ പ്രവർത്തകരും തെരുവിൽ പ്രതിഷധത്തീപടർത്തി. നൂറുകണക്കിന് വിദ്യാർഥികൾ അണിചേർന്ന പ്രകടനം, സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഞാൻ പൗരൻ പേര് ഭാരതീയൻ, പൗരത്വം ഔദാര്യമല്ല’ എന്ന സാംസ്കാരിക പ്രതിഷേധ പ്രകടനം എന്നിവയും ൈവകുന്നേരം അരങ്ങേറി.
കോഴിക്കോട് ജില്ല കോടതി വളപ്പിൽനിന്ന് അഭിഭാഷകരുടെ പ്രതിഷധം എസ്.കെ. പൊറ്റക്കാട്ട് പ്രതിമക്ക് മുന്നിൽ സമാപിച്ചു. സി.എം. ഷംസീർ, ഒ.എം. ഭരദ്വാജ്, കെ.പി. അശോക് കുമാർ, ഫൈസൽ പി. മുക്കം, ലാൽ കിഷോർ, സി. സുഗതൻ, എ.വി. അൻവർ തുടങ്ങിയവർ സംസാരിച്ചു. യൂത്ത്ലീഗ് പ്രവർത്തകരുടെ പാത ഉപരോധം നടന്നു. പാട്ടുകൂട്ടം കോഴിക്കോടിെൻറ ആഭിമുഖ്യത്തിൽ കലാഭവൻ മണി അനുസ്മരണ സമ്മേളനം പ്രതിേഷധ സംഗമമായി മാറി. കൊട്ടും പാട്ടും പ്രതിേഷധം കേരള ഫോക്േലാർ അക്കാദമി മുൻ സെക്രട്ടറി എം. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. നാടക പ്രവർത്തകൻ സന്തോഷ് പാലക്കട, റിജു ആവള, ജയകാന്തി എന്നിവർ സംസാരിച്ചു. കെ.പി.എസ്.ടി.എ സിറ്റി ഉപജില്ല ആഭിമുഖ്യത്തിൽ കിഡ്സൺ കോർണറിൽ പ്രതിഷധ ചിത്രംവരയും സംഗമവും നടന്നു. എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ആഭിമുഖ്യത്തിൽ പ്രകടനം ജില്ല സെക്രട്ടറി എ. ശേഖർ ഉദ്ഘാടനം ചെയ്തു.
എം.കെ. രാജൻ, പോൾ ടി. സാമുവൽ എന്നിവർ സംസാരിച്ചു. പി.എം. ശ്രീകുമാർ, തോമസ് പി.കെ, കെ.എസ്. ഹരിദാസൻ എന്നിവർ നേതൃത്വം നൽകി. അധ്യാപകരും ജീവനക്കാരും സെറ്റ്കോ (സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് കോൺഫെഡറേഷൻ) ജില്ല കമ്മിറ്റിയുടെ ആഭിമുഖത്തിൽ ഹെഡ് പോസ്റ്റ്ഓഫിസിലേക്ക് പ്രതിഷേധറാലി നടത്തി. സംസ്ഥാന ചെയർമാൻ സി.പി. ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ പി.കെ. അസീസ് അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ അബ്ദുല്ല അരയങ്കോട്, എം.പി. അബ്ദുൽ ഖാദർ, പി.കെ. സലാം, എൻ.പി. അബ്ദുൽ ഹമീദ്, ഉമ്മർ, പി. മുഹമ്മദലി, ഗഫൂർ പന്തീർപാടം, സുഹൈലി ഫാറൂഖ്, അബൂബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.