കോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ എല്ലാവരും അറസ്റ്റിൽ. വിചാരണത്തടവുകാരായ ബേപ്പൂർ ചെറുപുരക്കൽ അബ്ദുൽ ഗഫൂർ (40), എറണാകുളം മട്ടാഞ്ചേരി ജൂതപറമ്പിലെ നിസാമുദ്ദീൻ (24) എന്നിവരെയാണ് ഡി.സി.പി സുജിത്ത് ദാസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും മെഡിക്കൽ കോളജ് പൊലീസും ചേർന്ന് പിടികൂടിയത്.
വിചാരണത്തടവുകാരനായ താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി കോളനിയിലെ ആഷിഖിനെ (29) ഞായറാഴ്ച പൊലീസിനെ െവട്ടിച്ച് ബൈക്കിൽ കടന്നുകളയവെ ലോ കോളജിനടുത്തുനിന്നും അന്തേവാസി മലപ്പുറം താനൂര്‍ സ്വദേശി അട്ടത്തോട് ഷഹല്‍ ഷാനുവിനെ (25) വെള്ളിയാഴ്ച താനൂരിലെ വീട്ടിൽനിന്നും പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
വിചാരണത്തടവുകാർ മോഷണം, മയക്കുമരുന്ന് വിൽപന, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളാണ്. ജൂലൈ 22ന് രാത്രി ഏഴരയോടെയാണ് നാലുപേരും സുരക്ഷ ജീവനക്കാരെൻറയും പൊലീസിെൻറയും കണ്ണുവെട്ടിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.