സുഭിക്ഷകേരളം: രണ്ടര ഏക്കറിൽ കൃഷി

ഇരിട്ടി: രണ്ടര ഏക്കറിൽ സമ്മിശ കൃഷിയുമായി തില്ലങ്കേരി സഹകരണ ബാങ്ക്. വാഴക്കാൽ തെയ്യത്താംകുന്നിലാണ് സംസ്ഥാന സർക്കാറിൻെറ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷി നടത്തുന്നത്. ഒരേക്കറിൽ നെല്ലും അര ഏക്കർ വീതം ഇഞ്ചിയും മഞ്ഞളും ബാക്കി പച്ചക്കറികളുമാണ് കൃഷി ചെയ്യുന്നത്. കൃഷിക്കാവശ്യമായ നിലമൊരുക്കിയത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്. കൂടാതെ പറമ്പിന് ചുറ്റും വന്യമൃഗശല്യം പ്രതിരോധിക്കാൻ ജൈവവേലിയും തീർക്കുന്നുണ്ട്. 250 തൊഴിൽ ദിനങ്ങളാണ് പ്രതീക്ഷിക്കുന്നത്. മലയോരത്ത് ആദ്യമായാണ് സഹകരണ സംഘത്തിൻെറ കീഴിൽ വിപുലമായ രീതിയിൽ കൃഷിയിറക്കുന്നത്. ബാങ്ക് ഡയറക്ടർ കൂടിയായ സി.എം. പ്രദീപനാണ് കൃഷി ആവശ്യത്തിന് സ്ഥലം വിട്ടുനൽകിയത്. നെൽകൃഷിയുടെ വിത്തിടൽ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ടി. കൃഷ്ണനും മഞ്ഞൾ കൃഷിയുടെ വിത്തിടൽ സഹകരണ യൂനിയൻ അസി. രജിസ്ട്രാർ കെ. ബാലകൃഷ്ണനും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.