കോടഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ മത്സ്യകൃഷി ചെയ്യുന്ന 137 കര്‍ഷകര്‍ അംഗങ്ങളായുള്ള കൂട്ടായ്മയൊരുക്കി സഹായം നല്‍കി മാതൃകയാവുകയാണ് മത്സ്യവികസന ഏജന്‍സി കോഒാഡിനേറ്റര്‍ നെല്‍സണ്‍ ജേക്കബ് കുളക്കാട്ട്. കോഴിക്കോട് എഫ്.എഫ്.ഡി.എ നല്‍കുന്ന മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് നിരവധി പദ്ധതികള്‍ ഇദ്ദേഹത്തിെൻറ നേതൃത്വത്തില്‍ കോടഞ്ചേരിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. നല്ല മത്സ്യകര്‍ഷകന്‍കൂടിയായ നെൽസൺ കര്‍ഷകര്‍ക്ക് പുതിയ കൃഷിരീതികള്‍ പരിചയപ്പെടുത്തുന്നതിലും ശ്രദ്ധിക്കുന്നു. വീടിനടുത്തുള്ള കുളത്തില്‍ ആറ്റുകൊഞ്ച് കൃഷി ചെയ്യുന്നുണ്ട്. ശുദ്ധജലത്തില്‍ വളരുന്ന ഈ ഇനം നിലവില്‍ മത്സ്യകൃഷി ചെയ്യുന്ന കുളങ്ങളില്‍ ഉപയോഗിക്കാം. കിലോക്ക് 600 രൂപ വരെ വില ലഭിക്കുന്ന ആറ്റുകൊഞ്ചിെൻറ വിത്തിന് രണ്ടര രൂപയാണ് വില. വിളവെടുക്കുന്ന സമയം ഒരു ആറ്റു കൊഞ്ചിെൻറ ശരാശരി തൂക്കം 150 ഗ്രാമാണ്. ഇടുന്ന വിത്തില്‍ 75 ശതമാനവും വളരും. 10 മാസംകൊണ്ട് ഇവ വിളവെടുക്കാനാകും. നിലവില്‍ നിരവധി കര്‍ഷകര്‍ക്ക് മത്സ്യക്ലബ് മുഖേന ഇവയുടെ വിത്തുകള്‍ വിതരണം ചെയ്തിട്ടുണ്ട്. മാര്‍ക്കറ്റില്‍ വളരെയധികം വില ലഭിക്കുന്ന ഈ ഇനം മലയോര മേഖലയില്‍ നല്ല വിളവാണ് ലഭിക്കുന്നതെന്ന് നെല്‍സണ്‍ പറയുന്നു. കര്‍ഷകര്‍ക്ക് നല്ല വരുമാനമാർഗമായി ഈ കൃഷി പരീക്ഷിക്കാനാവുമെന്നും ഇദ്ദേഹം പറയുന്നു. മത്സ്യക്ലബ് രൂപവത്കരിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ കോടഞ്ചേരിയിലെ മത്സ്യകര്‍ഷകര്‍ക്ക് വല, മത്സ്യത്തീറ്റ എന്നിവ സബ്സിഡി നിരക്കില്‍ വിതരണം ചെയ്തുവരുന്നുണ്ട്. ജില്ലയിലെ മികച്ച മത്സ്യകര്‍ഷകര്‍ക്കുള്ള പുരസ്കാരം രണ്ടു വര്‍ഷം തുടര്‍ച്ചയായി ലഭിച്ചത് ഈ മത്സ്യക്ലബില്‍ അംഗമായ കര്‍ഷകര്‍ക്കാണ്. ക്ലബ് പ്രവര്‍ത്തനത്തിലൂടെ കോടഞ്ചേരി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് തനത് കൃഷി കൂടാതെ അധിക വരുമാനം കണ്ടെത്താനുള്ള മാർഗം കാണിച്ചുകൊടുക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് നെല്‍സണ്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.