* നാടിനായി നിസ്വാർഥം പ്രവർത്തിച്ച പൊതുപ്രവർത്തകൻ തിരുവമ്പാടി: നാട്യങ്ങളില്ലാത്ത പൊതുപ്രവർത്തകനെയാണ് ജോയി അഗസ്റ്റിെൻറ വേർപാടോടെ നാടിന് നഷ്ടമായത്. കേരള കോൺഗ്രസ് (സ്കറിയ തോമസ്) ജില്ല സെക്രട്ടറിയും എൽ.ഡി.എഫ് ജില്ല കമ്മിറ്റി അംഗവുമായ ജോയി അഗസ്റ്റിൻ ശനിയാഴ്ച രാവിലെയാണ് വിടപറഞ്ഞത്. മലയോര മേഖലയിലെ ഏത് വികസനപ്രവൃത്തിക്ക് പിന്നിലും ഇദ്ദേഹത്തിെൻറ നിശ്ശബ്ദ പ്രവർത്തനങ്ങളുണ്ടായിരുന്നു. മേഖലയിലെ റോഡുകൾ, പാലങ്ങൾ ഉൾപ്പെടെ എല്ലാ വികസന പദ്ധതികളിലും ജോയി അഗസ്റ്റിെൻറ വിയർപ്പ് കണങ്ങളുണ്ട്. വികസന പദ്ധതികളുടെ ചുവപ്പുനാടയും സാങ്കേതിക കുരുക്കുകളുമഴിക്കാൻ അദ്ദേഹം നിരന്തരം സർക്കാർ ഓഫിസുകൾ കയറിയിറങ്ങി. ഇപ്പോഴും യാഥാർഥ്യമാകാത്ത തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ അദ്ദേഹത്തിെൻറ സ്വപ്നമായിരുന്നു. യാഥാർഥ്യമാകാനിരിക്കുന്ന മലയോര ഹൈവേ, അഗസ്ത്യ മുഴി-തിരുവമ്പാടി-കോടഞ്ചേരി-കൈതപ്പൊയിൽ റോഡ് എന്നിവക്ക് വേണ്ടിയും തേൻറതായ ശ്രമങ്ങൾ നടത്തി. പൊതുപ്രവർത്തകനിൽനിന്ന് നാട് ആഗ്രഹിക്കുന്നതെല്ലാം ജോയി അഗസ്റ്റിെൻറ പൊതുജീവിതത്തിൽ പ്രതിഫലിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിൽനിന്ന് അവിഹിതമായി ഒന്നും സമ്പാദിക്കാതെയാണ് ഈ അവിവാഹിതൻ മടങ്ങുന്നത്. തിരുവമ്പാടി ഗ്രാമപഞ്ചായത്തംഗം, താലൂക്ക് ലാൻഡ് ബോർഡ് അംഗം, കർഷക യൂനിയൻ ജില്ല പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുന്നക്കൽ വിളക്കാംതോട് സെൻറ് സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.