12 ലക്ഷത്തി​െൻറ ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

പാലക്കാട്: പാലക്കാട് നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. വെള്ളിയാഴ്ച വൈകീട്ട് 12 ലക്ഷം രൂപയുടെ 110 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പിടിയിലായി. മലപ്പുറം പൂക്കോട്ടൂർ മോങ്ങം സ്വദേശി തോരപ്പാവീട്ടിൽ മുഹമ്മദ്‌ ബാസിലാണ് (25) പിടിയിലായത്. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പാലക്കാട്‌ എക്സൈസ് സ്പെഷൽ സ്‌ക്വാഡും പാലക്കാട്‌ ഐ.ബിയും നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഹിമാചൽപ്രദേശിലെ മണാലിയിൽനിന്നാണ് പ്രതി ഹഷീഷ് ഓയിൽ കൊണ്ടുവന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹിയിൽനിന്ന് ട്രെയിൻ മാർഗം പാലക്കാട് എത്തിച്ച ശേഷം മലപ്പുറത്തേക്ക് ബസിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. സംശയാസ്പദമായി ബസ് സ്റ്റാൻഡ് പരിസരത്ത് കറങ്ങിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ഹഷീഷ് ഓയിൽ കണ്ടെത്തിയത്. മുമ്പും ഹഷീഷും കഞ്ചാവും കടത്തിയിട്ടുണ്ടെന്ന് പ്രതി ചോദ്യംചെയ്യലിൽ പറഞ്ഞു. എക്സൈസ് സി.ഐ എ. രമേശ്‌, ഇൻസ്പെക്ടർ എം. സുരേഷ്, പ്രിവൻറിവ് ഓഫിസർമാരായ എം. യൂനുസ്, കെ.എസ്. സജിത്ത്, കലാധരൻ, ശ്രീജി, ബി.ജെ. വിപിൻ‌ദാസ്, എ.പി.എൻ. രാജേഷ്‌ കുമാർ, മുഹമ്മദ്‌ ഷെരീഫ്, വി. സജീവ്‌, സിവിൽ എക്സൈസ് ഓഫിസർമാരായ യാസിർ, മഹേഷ്‌, ശിവപ്രസാദ്, മണികണ്ഠൻ, വിനു, സുനിൽകുമാർ, ഉഷ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.