കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളുടെ യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം. തളീക്കരയിൽ വാടക കെട്ടിടത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളായ ആറു പേർക്ക് മന്തുരോഗം കണ്ടതിനെ തുടർന്നാണിത്. പ്രസിഡൻറിെൻറ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗമാണ് തീരുമാനമെടുത്തത്. പല കെട്ടിടങ്ങളിലും അനധികൃതമായാണ് തൊഴിലാളികളെ താമസിപ്പിക്കുന്നതെന്ന പരാതി നിലനിൽക്കുന്നതായി പ്രസിഡൻറ് കെ.ടി. അശ്വതി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. ആവശ്യമായ സൗകര്യങ്ങളില്ലാതെ മുറികളിൽ കുത്തിനിറച്ചാണ് തൊഴിലാളികളെ താമസിപ്പിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ലൈൻ മുറികൾ, വീടുകൾ എന്നിവിടങ്ങിലും താമസിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച തളീക്കര കമ്യൂണിറ്റി ഹാളിൽ ടൗണിലെ വ്യാപാരികളുടെയും സർവകക്ഷി പ്രതിനിധികളുടെയും യോഗം നടത്തി. വൈസ് പ്രസിഡൻറ് പി.പി. നാണു, ജെ.എച്ച്.ഐ നിജിത്ത്, ജെ.പി.എച്ച്.എൻ ഇന്ദിര, ബവിത എന്നിവരും പങ്കെടുത്തു. തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചു. അനധികൃത കെട്ടിടങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സർവകക്ഷി സംഘം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് പരാതി നൽകിയിരുന്നു. അതിൽ ഒരു നടപടിയും എടുത്തില്ലെന്ന് ഭാരവാഹികൾ ആക്ഷേപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.