ബേപ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിട ഉദ്ഘാടനം നാളെ ( ചൊവ്വ )നടക്കും.

ബേപ്പൂർ: ബേപ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച കെട്ടിട ഉദ്ഘാടനവും, സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന ഇ-ഹെൽത്ത് പദ്ധതിയുടെ മേഖല ഉദ്ഘാടനവും ചൊവ്വാഴ്ച രാവിലെ കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും. മെച്ചപ്പെട്ട ആരോഗ്യ സേവനവും കാര്യക്ഷമമായ ആരോഗ്യ പരിരക്ഷയുമാണ് സർക്കാറി​െൻറ ഇ ഹെൽത്ത് പദ്ധതിയിലൂടെ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്. കോഴിക്കോട് കോർപറേഷൻ 2017- 18 വർഷത്തെ പദ്ധതിയുടെ ഭാഗമായിട്ടാണ് ആരോഗ്യകേന്ദ്രത്തിലെ നവീകരിച്ച കെട്ടിടത്തിൽ രോഗപ്രതിരോധ കുത്തിവെപ്പ് കേന്ദ്രവും രോഗികൾക്കായി പണിത കാത്തിരിപ്പ് സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. പൊതുജനാരോഗ്യ മേഖലയിൽ സർക്കാർ നടപ്പിലാക്കി വരുന്ന ഇ-ഹെൽത്ത് പദ്ധതിയുടെ മേഖല പ്രവർത്തനങ്ങൾക്കും ഇതോടെ ആരംഭം കുറിക്കും. പ്രദേശത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന ഇ-ഹെൽത്ത് ആധാർ രജിസ്ട്രേഷൻ തുടർന്നു വരുന്ന ദിവസങ്ങളിലും നടത്തുന്നതാണ്. ആരോഗ്യമേഖലയെ ശക്തിപ്പെടുത്തിക്കൊണ്ട് പൊതുജനാരോഗ്യ പദ്ധതിയിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താനാണ് ആരോഗ്യകേന്ദ്രത്തിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയതെന്ന് പ്രാഥമിക ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. തങ്കരാജ് അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ കൗൺസിലർമാരായ പേരോത്ത് പ്രകാശൻ, പി.പി. ബീരാൻകോയ, തോട്ടപ്പായിൽ അനിൽകുമാർ, നെല്ലിക്കോട്ട് സതീഷ് കുമാർ, എം. ഗിരിജ ടീച്ചർ, പി.കെ. ഷാനിയ, പൊന്നത്ത് ഷൈമ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി ബാബുരാജ്, അസിസ്റ്റൻറ്, എൻജിനീയർ ശശി, ജില്ല മെഡിക്കൽ ഓഫിസർ വി. ജയശ്രീ, കെ.ജെ. ഷാജു എന്നിവർ സംബന്ധിക്കും. photo: byp101.jpgബേപ്പൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നാളെ ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച കെട്ടിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.