എഴുപതിലും ചന്ദ്രേട്ടൻ ഡ്രൈവിങ് പരിശീലകൻ

നന്മണ്ട: എഴുപതിെൻറ 'യുവത്വത്തിലും' ചന്ദ്രേട്ടൻ ഡ്രൈവിങ് പരിശീലനത്തിെൻറ കുതിപ്പിൽ. നാല് പതിറ്റാണ്ടായി നന്മണ്ട മാതോത്ത് ചന്ദ്രശേഖര കുറുപ്പ് പ്രദേശവാസികളുടെ ഡ്രൈവിങ് ഗുരുവാണ്. ആയിരക്കണക്കിന് ശിഷ്യഗണങ്ങൾ സർക്കാർ വകുപ്പുകളിൽ സേവനം അനുഷ്ടിക്കുന്നു. ചെറുപ്പത്തിൽ ഓട്ടോ മൊബൈൽ എൻജിനീയറാവാൻ മോഹിച്ചു. എന്നാൽ, നിയോഗം മറ്റൊന്നായിരുന്നു. കാരന്തൂരിലെ ടി.പി.എസ്. നായരിൽ നിന്നും ഡ്രൈവിങ്ങിൽ പരിശീലനം നേടി. പിന്നീട് സ്വന്തമായി ഡ്രൈവിങ് സ്കൂൾ തുടങ്ങി. ഒരു അപകടവും ഇതുവരെ സംഭവിച്ചില്ല. ഇേതാടെ നിരവധിേപർ ഇദ്ദേഹത്തെ തേടിയെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.