പന്തീരാങ്കാവ്: കരയിൽ തള്ളുന്ന മാലിന്യം ഒലിച്ചിറങ്ങി മാമ്പുഴ, മാലിന്യപ്പുഴയാകുന്നു. മാമ്പുഴയിലും കരയിലും മാലിന്യം തള്ളുന്നത് പതിവാണ്. ഇത്തവണ കുന്നത്തുപാലത്ത് പെയിൻറ് ചാക്കിൽ കെട്ടിയാണ് ഉപേക്ഷിച്ചത്. മഴയിൽ പുഴയിലേക്ക് ഒലിച്ചിറങ്ങുംവിധം പുഴയോട് ചേർന്ന പറമ്പിലാണ് ചാക്കുകളിൽ കെട്ടി പെയിൻറ് ടിന്നുകൾ കൊണ്ടിട്ടത്. അടപ്പു പൊട്ടിച്ചതും പൊട്ടിക്കാത്തതുമെല്ലാം ഈ കൂട്ടത്തിലുണ്ട്. മഴ പെയ്തു വെളളം കയറിയാൽ ചാക്കുകൾ ഒന്നാകെ പുഴയിലൊഴുകാനും സാധ്യതയുണ്ട്. മാമ്പുഴ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സ്കൂൾ, കോളജ് വിദ്യാർഥികളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളുമൊക്കെ ഏറെ ശ്രമിച്ചാണ് കഴിഞ്ഞവർഷങ്ങളിൽ പുഴ ശുചീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.