കോഴിക്കോട്: എൽ.ഡി.എഫ് ജനജാഗ്രത യാത്രക്കിടെ കോടിയേരി ബാലകൃഷ്ണൻ സ്വർണക്കള്ളക്കടത്ത് കേസ് പ്രതിയുടെ കാറിൽ സഞ്ചരിക്കാനിടയായത് െകാടുവള്ളിയിലെ സംഘാടക സമിതിയുടെ ജാഗ്രതക്കുറവിനാലെന്ന് സി.പി.എം ജില്ല കമ്മിറ്റി. ജാഥ ലീഡറെ സ്വീകരിക്കാൻ ഏർപ്പെടുത്തിയ വാഹനം തകരാറിലായതിനെ തുടർന്ന് മറ്റൊരു വാഹനം ഏർപ്പെടുത്തിയപ്പോൾ സംഘാടക സമിതി വേണ്ട ജാഗ്രത പാലിച്ചില്ല. വിവാദത്തിനിടയാക്കിയ വാഹനം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ കോടിയേരി ബാലകൃഷ്ണനെയോ എൽ.ഡി.എഫ് ജാഥയെേയാ ആക്ഷേപിക്കുന്നതിൽ അടിസ്ഥാനമില്ല - ജില്ല സെക്രട്ടറി പി. മോഹനൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.