താമരശ്ശേരി: സെയിൽസ് ഗേളിനെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഇനിയും പിടികൂടാനായില്ല. താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന ഡോർറ്റുഡോർ മാർക്കറ്റിങ് സ്ഥാപനത്തിലെ മാർക്കറ്റിങ് െട്രയിനിയായി ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയായ 23കാരിയെയാണ് കഴിഞ്ഞദിവസം എട്ടേക്ര വനഭൂമിയിൽ കുഞ്ഞുമോൻ (40)എന്നയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഓടി രക്ഷപ്പെട്ട യുവതി അടുത്തുള്ള വീട്ടിൽകയറി കാര്യങ്ങൾ പറയുകയും വീട്ടുകാർ കുട്ടിയെ താമരശ്ശേരിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ പെൺകുട്ടിയുടെ പരാതി ലഭിച്ചയുടൻ പൊലീസ് പ്രതിയെ പിടികൂടുന്നതിന് നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്. കുഞ്ഞുമോെൻറ വീടിനു സമീപത്തെ വനപ്രദേശത്ത് വെള്ളിയാഴ്ച തിരച്ചിൽ നടത്തിയെന്നും പ്രതി മുങ്ങിയെന്നാണ് കരുതുന്നതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണ് െപാലീസിെൻറ വിശദീകരണം. പ്രതി കുഞ്ഞുമോൻ എട്ടേക്ര വനഭൂമി പ്രദേശത്തെ സ്ഥിരം മോഷ്ടാവാണെന്നും പറമ്പുകളിൽനിന്ന് കാർഷികോൽപന്നങ്ങൾ മോഷ്ടിച്ച് വിൽപന നടത്തുന്നത് പതിവാണെന്നും പ്രദേശവാസികൾ പറഞ്ഞു. ഇത് സംബന്ധിച്ച് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.