കോഴിക്കോട്: എസ്.െഎയിൽ നിന്ന് മർദനമേറ്റ പ്ലസ്ടു വിദ്യാര്‍ഥി ആശുപത്രിവിട്ടു. മർദനേമറ്റ് ചികിത്സയിൽ കഴിഞ്ഞ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാര്‍ഥി എരഞ്ഞിപ്പാലം സ്വദേശി അജയ് (17) ആണ് ആശുപത്രിവിട്ടത്. മർദനവുമായി ബന്ധപ്പെട്ട് അജയ്യുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് എസ്.െഎ എ. ഹബീബുല്ലക്കെതിരെയും എസ്.െഎയുടെ പ്രതിശ്രുതവധു നൽകിയ പരാതിയിൽ അജയ്യുടെ രക്ഷിതാവ് പുരുഷോത്തമനെതിരെയും നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. കേസെടുത്തതിനുപിന്നാലെ അജയ്യുടെ മൊഴി ചൊവ്വാഴ്ച നടക്കാവ് സി.െഎ അഷ്റഫ് രേഖപ്പെടുത്തി. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുക്കുകയും അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിനോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച എരഞ്ഞിപ്പാലത്തെ വനിത ഹോസ്റ്റലിനടുത്തുവെച്ചാണ് അജയ്യെ എസ്.െഎ മർദിച്ചത്. ഹോസ്റ്റലിൽ താമസിക്കുന്ന പ്രതിശ്രുതവധുവിനെ കാണാനെത്തിയതായിരുന്നു എസ്.െഎ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.