മെമു സർവിസ്, പിറ്റ് ലൈൻ ഉൾപ്പെടെ നിരവധി ആവശ്യങ്ങളുമായി സംഘടനകൾ

കോഴിക്കോട്: വാർഷിക സന്ദർശനത്തിെൻറ ഭാഗമായി കോഴിക്കോട് സ്റ്റേഷനിലെത്തിയ സതേൺ റെയിൽവേ ജനറൽ മാനേജർ വശിഷ്ട ജോഹ്റിക്ക് മുന്നിൽ വിവിധ ആവശ്യങ്ങളുമായി സംഘടനകൾ. എം.കെ. രാഘവർ എം.പിയും കോഴിക്കോട് സ്റ്റേഷെൻറ വികസനവുമായി ബന്ധപ്പെട്ട നിവേദനം ജനറൽ മാനേജർക്ക് നൽകി. ഷൊർണൂർ ^കണ്ണൂർ മെമു സർവിസ് ആരംഭിക്കണം, കൂടുതൽ തിരക്കുള്ള ട്രെയിനുകളിൽ ബോഗികൾ വർധിപ്പിക്കണം, കൂടുതൽ വണ്ടികൾ അനുവദിക്കണം, നിലവിൽ മംഗലാപുരം വരെയുള്ള ചരക്കുലോറികളെ കയറ്റിയുള്ള സർവിസ് എറണാകുളത്തേക്ക് നീട്ടണം, എറണാകുളം ^മംഗലാപുരം മൂന്നാം പാതയുടെ പ്രവൃത്തി ആരംഭിക്കണം, ഫൂട്ട് ഒാവർ ബ്രിഡ്ജ് ഒന്നാം നമ്പർ പ്ലാറ്റ്േഫാമിനും നാലാം നമ്പർ പ്ലാറ്റ്േഫാമിനും പുറത്തേക്ക് നീട്ടണം, അങ്ങാടിപ്പുറത്തുനിന്ന് കരിപ്പൂർ വഴി ഫറോക്കിലെത്തുന്നതരത്തിൽ പുതിയ പാതയുെട പഠനം നടത്തണം, ഒാേട്ടാമാറ്റിക് സിഗ്നൽ സംവിധാനം സജ്ജമാക്കണം, ബഹുനില പാർക്കിങ് സമുച്ചയം ഒരുക്കണം, പിറ്റ് ലൈൻ കോഴിക്കോട് സ്ഥാപിക്കണം, പ്ലാറ്റ്ഫോമിെൻറ മുഴുവൻ ഭാഗത്തും മേൽക്കൂര പണിയണം, ഫറോക്ക് സ്റ്റേഷൻ നവീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും നിവേദനങ്ങളിലുള്ളത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിതയാത്ര ഉറപ്പാക്കണം. കോഴിക്കോട് സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന് തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങളുടെ നടപടിക്രമങ്ങൾ െപെട്ടന്ന് പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോൺെഫഡറേഷൻ ഒാഫ് ഒാൾ ഇന്ത്യ റെയിൽ യൂേസഴ്സ് അസോസിയേഷെൻറ നിവേദനം ഭാരവാഹികളായ സി.ഇ. ചാക്കുണ്ണി, പി.െഎ. അജയൻ എന്നിവരാണ് ജനറൽ മാനേജർക്ക് കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT