കോഴിക്കോട്: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തിലെ നഗരത്തില്‍ വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന നടത്തി. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ്, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് സുരക്ഷയുടെ ഭാഗമായി ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയത്. രാവിലെ ഒമ്പതിനാരംഭിച്ച പരിശോധന ഉച്ചക്ക് ഒരുമണിവരെ നീണ്ടു. റെയില്‍വേ പൊലീസിന്‍െറ സഹായത്തോടെയായിരുന്നു റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയത്. എല്ലാ പ്ളാറ്റ്ഫോമുകളിലും വിശ്രമമുറികളിലും സ്ക്വാഡുകള്‍ പരിശോധന നടത്തി. ഇതുകൂടാതെ പാളയം, പുതിയ ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പരിശോധിച്ചു. അതേസമയം, സംശയാസ്പദമായ ഒന്നുംതന്നെ കണ്ടത്തൊനായില്ല. അവധിദിവസമായതിനാല്‍ മാനാഞ്ചറയിലും ബീച്ചിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് കണക്കിലെടുത്ത് രാവിലെതന്നെ ഈ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ബോംബ് സ്ക്വാഡ് എസ്.ഐ എം. പ്രേമാനന്ദന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി. പ്രദീപന്‍, പി. ശിവാനന്ദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആഷ്ലി, ഡോഗ് സ്ക്വാഡ് എ.എസ്.ഐ ശിവദാസനും പരിശോധനയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.