വടകര: കൂരങ്കോട് പമ്പ്ഹൗസിലെ വോള്‍ട്ടേജ് ക്ഷാമം വടകര ടൗണിലെ കുടിവെള്ള വിതരണത്തെ പ്രതിസന്ധിയിലാക്കുന്നു. പമ്പ്ഹൗസിലെ വോള്‍ട്ടേജിലെ വ്യതിയാനം മൂലം പലദിവസവും പമ്പിങ് നിര്‍ത്തിയതിനാല്‍ ആവശ്യത്തിന് വെള്ളം സംഭരിക്കാന്‍ കഴിയുന്നില്ല. വിഷുദിനത്തില്‍ പോലും കുടിവെള്ള വിതരണം മുടങ്ങിയിരിക്കയാണ്. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വെള്ളത്തിന്‍െറ ഉപയോഗം കൂടുന്നതിനാല്‍ വിതരണത്തിലെ മുടക്കം നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ പമ്പ്ഹൗസില്‍ ജനറേറ്റര്‍ പോലുള്ള ബദല്‍ സംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്നം. വര്‍ഷങ്ങളായി വൈദ്യുതിപ്രശ്നം പമ്പ്ഹൗസിന്‍െറ പ്രവര്‍ത്തനത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് ഭൂഗര്‍ഭ കേബിളിടാന്‍ ജലഅതോറിറ്റി രണ്ടുവര്‍ഷം മുമ്പ് വൈദ്യുതി വകുപ്പിന് രണ്ടുകോടി 15ലക്ഷം രൂപ കെട്ടിവെച്ചിരുന്നു. ഓഗ്മെന്‍േറഷന്‍ പദ്ധതിയുടെ പൈപ്പുകള്‍ മുഴുവന്‍ മാറ്റിയപ്പോള്‍ ഇതിന് ഒരുകോടി കൂടി മാറ്റിവെച്ചു. അപ്പോള്‍ എസ്റ്റിമേറ്റ് കൂട്ടണമെന്ന് വൈദ്യുതി വകുപ്പ് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ നല്‍കിയ തുകയും പര്യാപ്തമല്ളെന്ന കാരണം പറഞ്ഞാണ് പ്രവൃത്തി വൈകുന്നതെന്ന് പറയുന്നു. ഭൂഗര്‍ഭ കേബിളിടുന്നതോടെ വോള്‍ട്ടേജ് പ്രശ്നം മാത്രമല്ല, ലൈനില്‍ വൈദ്യുതി തടസ്സങ്ങളുണ്ടാകുമ്പോള്‍ പമ്പിങ് നിര്‍ത്തുന്നതും ഒഴിവാക്കാം. ഇതോടെ, കുടിവെള്ള വിതരണം സംബന്ധിച്ച പരാതികളില്‍നിന്ന് രക്ഷനേടാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍, കെ.എസ്.ഇ.ബി അധികൃതരുടെ അനങ്ങാപ്പാറ നയമാണിതിന് വിലങ്ങുതടിയാവുന്നത്. പമ്പിങ് സുഗമമാക്കണമെങ്കില്‍ 400വോള്‍ട്ട് ലഭിക്കണം. 380 വോള്‍ട്ടാണെങ്കിലും അടിയന്തരഘട്ടത്തില്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 360ല്‍ താഴെ മാത്രമാകുമ്പോള്‍ പമ്പിങ് നിര്‍ത്തുകയാണ് ചെയ്യുന്നത്. കുറ്റ്യാടി സബ്സ്റ്റേഷനില്‍ നിന്ന് അഞ്ചു കി.മീറ്റര്‍ ദൂരത്തിലാണ് കൂരങ്കോട് പമ്പ്ഹൗസ്. ഈ ദൂരത്തിന്‍െറ പ്രശ്നവും പുറമെയുള്ള ലൈനായതുകൊണ്ടുള്ള പ്രസരണത്തിലെ നഷ്ടവും ലൈനിലുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും പമ്പ്ഹൗസിന്‍െറ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. കണക്കുപ്രകാരം വടകര ടൗണില്‍ ദിനംപ്രതി 80 ലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യണം. 24 മണിക്കൂര്‍ തുടര്‍ച്ചയായി പമ്പിങ് നടത്തിയാലേ ഇത്രയും വെള്ളം കൃത്യമായി ടാങ്കുകളിലത്തെൂ. ഇടക്കിടെ പമ്പിങ് തടസ്സപ്പെടുകയും മണിക്കൂറുകളോളം നിര്‍ത്തുകയും ചെയ്യുകയാണിപ്പോള്‍. ഇതോടെ, കഴിഞ്ഞ കുറച്ചുകാലമായി നടക്കുന്ന രണ്ടുദിവസത്തിലൊരിക്കലുള്ള ജലവിതരണം പോലും നിലച്ചിരിക്കയാണ്. വല്ലപ്പോഴുമാണ് വിതരണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.