കെ.എം. മാണിയുടെ പക്വത ജോസിനില്ല -ജോസഫ്​

കോട്ടയം: ജോസ് കെ.മാണിക്കെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. പ്രതിച്ഛായയി ലെ മുഖപ്രസംഗത്തെക്കുറിച്ച് പാലായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം. മാണിയുടെ പക്വതയും വീണ്ടുവിചാരവും ജോസ് കെ.മാണി കാണിക്കുന്നില്ല. പ്രതിച്ഛായയിലൂടെ ആരാണ് സംസാരിക്കുന്നതെന്ന് പകൽപോലെ വ്യക്തമാണ്. ഇത്തരം നീക്കം പാലായിലെ യു.ഡി.എഫ് ജയത്തിന് ഗുണകരമാണോയെന്ന് ചിന്തിക്കണം. കേരള കോൺഗ്രസ് മുഖപത്രമായി പ്രതിച്ഛായയെ കാണുന്നില്ല. ലേഖനം വന്നത് ജോസ് കെ.മാണിയുടെ അറിവോടെയാണെന്ന് എല്ലാവർക്കുമറിയാം. കൂവിയാലും ഇതൊന്നും കണ്ടാലും താൻ പ്രകോപിതനാകില്ല. പാലായിൽ ശബ്ദമുണ്ടാക്കിയവർ സ്ഥാനാർഥിയെ ജയിപ്പിക്കാൻ എത്തിയവരല്ല. സ്വതന്ത്ര സ്ഥാനാർഥിയായ ജോസ് ടോമിന് എല്ലാ പിന്തുണയും നൽകും. ചെയർമാനായ മാണി സാറിൻെറ ഒഴിവുവന്നപ്പോൾ രണ്ടില ചിഹ്നം നൽകാനുള്ള അധികാരം ഭരണഘടനയനുസരിച്ച് വർക്കിങ് ചെയർമാനാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞിട്ടുണ്ട്. 'ഇൻ ചാർജ് ഓഫ് ചെയർമാൻ' എന്നുകാണിച്ച് കത്തുനൽകിയാൽ ചിഹ്നം നൽകാമെന്ന് സമ്മതിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ഇക്കാര്യം ഉന്നയിച്ച് വിളിച്ചിരുന്നു. എന്നാൽ, പത്രിക സമർപ്പിക്കുന്ന അവസാനദിവസം 2.29നാണ് ജോസ് കെ.മാണിയുടെ കത്ത് കിട്ടിയത്. മൂന്നുമണിക്കുള്ളിൽ പാലായിൽ കത്ത് എത്തിക്കാൻ കഴിയില്ലെന്ന് കൃത്യമായി ബോധ്യമുണ്ടായിട്ടും കത്തയച്ചുവെന്ന് മറ്റുള്ളവരെ കാണിക്കാൻ അഭ്യാസം നടത്തുകയായിരുന്നു. ചിഹ്നത്തിൻെറ കാര്യത്തിൽ അവർ ഇതേ അഭ്യാസമിറക്കുമെന്നുകണ്ടാണ് ജോസഫ് കണ്ടത്തിലിനെ സ്ഥാനാർഥിയാക്കിയതെന്നും ജോസഫ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.