സി.പി.എം ഓഫിസുകൾ സ്ത്രീപീഡന കേന്ദ്രങ്ങളായി മാറുന്നു -ചെന്നിത്തല

കാഞ്ഞങ്ങാട്: കേരളത്തിൽ സി.പി.എം ഒാഫിസുകൾ സ്ത്രീപീഡന കേന്ദ്രങ്ങളായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാഞ്ഞങ്ങാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുഭരണത്തിൽ സ്ത്രീസുരക്ഷ ഇല്ലാതായതായും അദ്ദേഹം പറഞ്ഞു. സ്ത്രീസുരക്ഷയുടെ പേരുപറഞ്ഞാണ് സി.പി.എം അധികാരത്തിൽ വന്നത്. അവരുടെ ഭരണത്തിൽ പകൽസമയത്തുപോലും സ്ത്രീകൾക്ക് വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കേരളത്തിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണുള്ളത്. അതിനുള്ള മുൻകൂർ ജാമ്യമാണ് കോടിയേരിയുടെ പ്രസ്താവന. അരിയാഹാരം കഴിക്കുന്ന ആരും ഇത് വിശ്വസിക്കില്ല. ശത്രുവിെൻറ ശത്രു മിത്രം എന്നതുപോലെയാണ് സി.പി.എമ്മും ബി.ജെ.പിയും പെരുമാറുന്നത് -അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.