കടുത്തുരുത്തി: തപാൽ ജീവനക്കാരുടെ അനിശ്ചിതകാല സമരം നടക്കുന്നതിനാൽ എസ്.എസ്.എൽ.സി സേ പരീക്ഷയുടെ പേപ്പറുകൾ പരിശോധന സെൻററിൽ സ്കൂളുകൾ ടാക്സി വിളിച്ച് എത്തിക്കേണ്ട സാഹചര്യം. തപാലിൽ അയച്ചാൽ 100 രൂപയോളം ചെലവ് ഉള്ളിടത്ത് ടാക്സിക്കൂലിയും അധ്യാപകരുടെ ടി.എ, ഡി.എ ഉൾപ്പെടെ ഒരു സ്കൂളിന് അയ്യായിരത്തിലധികം രൂപ വരും. ഇത് സർക്കാറിന് വൻ സാമ്പത്തിക നഷ്ടം വരുത്തിവെക്കും. മറ്റ് ജില്ലകളിലുള്ള സെൻററുകളിലാണ് പരീക്ഷപേപ്പർ എത്തിക്കേണ്ടത്. ഒരാഴ്ചയായി നടക്കുന്ന സേ പരീക്ഷ വെള്ളിയാഴ്ചയാണ് കഴിഞ്ഞത്. കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിൽ പരീക്ഷ നടന്നത് മട്ടുച്ചിറ സെൻറ് ആഗ്നസ് ഹയർ സെക്കൻഡറി സ്കൂളിലാണ്. ഇവിടെ 18 പേരാണ് പരീക്ഷ എഴുതിയത്. വേതന വർധന ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാല സമരം തുടങ്ങിയിട്ട് ഒരാഴ്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.