കോട്ടയം: കുന്നത്തുകളത്തില്‍ ഗ്രൂപ് സ്ഥാപനങ്ങളുടെ ഉടമ കെ.വി. വിശ്വനാഥനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇടപാടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാൾക്കെതിരെ ഏഴുകേസ് രജിസ്റ്റർ ചെയ്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ, ഉടമ സമര്‍പ്പിച്ച പാപ്പര്‍ ഹരജി തുടര്‍നടപടിക്കായി കോട്ടയം സബ്‌കോടതി സെപ്റ്റംബർ മൂന്നിലേക്ക് മാറ്റി. പാപ്പര്‍ ഹരജി ഫയല്‍ ചെയ്തതിനു പിന്നാലെ കാരാപ്പുഴയിലെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വനാഥന്‍ ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. വീട്ടില്‍ താമസിക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി വ്യാഴാഴ്ച ഹൈകോടതി പരിഗണിക്കും. വിശ്വനാഥന്‍ സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂർ ജാമ്യാപേക്ഷ ജൂലൈ നാലിനും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.