കറുകച്ചാൽ: മല്ലപ്പള്ളി റോഡിൽ അപകടങ്ങൾ വർധിക്കുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ വെള്ളിയാഴ്ച രണ്ടു കിലോമീറ്റർ പരിധിയിൽ നടന്നത് രണ്ട് അപകടങ്ങൾ. രാവിലെ 9.30ന് വെട്ടിക്കാവുങ്കലിന് സമീപമായിരുന്നു ആദ്യ അപകടം. കറുകച്ചാലിൽനിന്ന് മല്ലപ്പള്ളിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് എതിർദിശയിൽ എത്തിയ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡിൽ വട്ടം മറിഞ്ഞു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ കുന്നന്താനം അഴകന്താനത്ത് ഷിബിമോന് (49) സാരമായി പരിക്കേറ്റു. നാട്ടുകാർ ഇയാളെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയത്. വൈകീട്ട് 3.30ന് മോഡയിൽപടിയിലായിരുന്നു രണ്ടാമത്തെ അപകടം. മല്ലപ്പള്ളി ത്രച്ചേരിയിൽ അഖിൽ ഓടിച്ച കറുകച്ചാലിൽനിന്ന് മല്ലപ്പള്ളിയിലേക്ക് പോയ കാർ വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിെൻറ മുൻഭാഗം പൂർണമായി തകർന്നു. അഖിൽ നിസ്സര പരിക്കോടെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.