കൈരാന: കെട്ടിവെച്ച പണം പോയത് പത്ത് സ്ഥാനാർഥികൾക്ക്

മുസഫർനഗർ: യു.പിയിലെ കൈരാന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ഒഴികെ പരാജിതരായവർെക്കല്ലാം കെട്ടിവെച്ച പണം നഷ്ടമായെന്ന് അഡീഷനൽ ജില്ല മജിസ്ട്രേറ്റും തെരഞ്ഞെടുപ്പ് ഒാഫിസറുമായ കെ.ബി. സിങ് പറഞ്ഞു. മൊത്തം രേഖപ്പെടുത്തിയ വോട്ടിെൻറ ആറിലൊന്ന് നേടാൻ സാധിക്കാത്ത പത്തു സ്ഥാനാർഥികൾക്കാണ് പണം നഷ്ടമായത്. രാജ്യം ഉറ്റുനോക്കിയ ൈകരാന ലോക്സഭ മണ്ഡലത്തിൽ, ബി.ജെ.പിയുടെ മൃഗങ്ക സിങ്ങിനെ നിലംപരിശാക്കി സമാജ്വാദി പാർട്ടിയുടെയും കോൺഗ്രസിെൻറയും ബി.എസ്.പിയുടെയും പിന്തുണയോടെ മത്സരിച്ച രാഷ്ട്രീയ ലോക്ദളിെൻറ തബസ്സും ഹസൻ നേടിയ ജയം വലിയ ചർച്ചയായിരുന്നു. 44,618 വോട്ടുകൾക്കാണ് ഇവർ ജയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.