കൊട്ടാരക്കര: എസ്.ജി കോളജിൽ റാഗിങ്ങിനിടെ ഒന്നാംവർഷ ബിരുദവിദ്യാർഥിക്ക് ക്രൂരമർദനം. ഗോവിന്ദമംഗലം മുല്ലശ്ശേരിൽ വീട്ടിൽ പ്രണവ് മോഹനെയാണ് (17) മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പകൽ കോളജ് കാമ്പസിൽ ക്ലാസ് മുറിക്ക് മുന്നിൽെവച്ചാണ് സംഭവം. ക്ലാസിലേക്ക് പോയ പ്രണവിനെ തടഞ്ഞുനിർത്തി. ഷർട്ട് ഊരി ഡാൻസ് ചെയ്യാനും പാട്ടുപാടാനും പറഞ്ഞ സംഘം വിസമ്മതിച്ചതിനെതുടർന്ന് ക്രൂരമായി മർദിച്ചു. കഴുത്തിനും മുതുകിനും പരിക്കേറ്റ പ്രണവ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. റൂറൽ എസ്.പിക്കും കോളജ് അധികൃതർക്കും പരാതി നൽകി. കാമ്പസിൽ കീ ചങ്ക്സ് എന്ന പേരിൽ അറിയപ്പെടുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന് വിദ്യാർഥികൾ പറയുന്നു. മുൻവർഷങ്ങളിലും ഇവർ അതിക്രമം കാട്ടിയിരുന്നു. സംഭവത്തിൽ എസ്.എഫ്.ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.