കൈക്കൂലി കേസിൽ മുൻ വില്ലേജ് ഉദ്യോഗസ്ഥർക്ക് കഠിനതടവും പിഴയും

തിരുവനന്തപുരം: കൈക്കൂലി കേസിൽ വില്ലേജ് ഓഫിസർക്ക് രണ്ടുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവ് അനുഭവിക്കേണ്ടിവരും. ഒന്നാംപ്രതി കൊല്ലം പുന്നല വില്ലേജ് ഓഫിസറായിരുന്ന എ. സലാഹുദ്ദീൻ, രണ്ടാം പ്രതി വില്ലേജ് ഓഫിസിലെ താൽക്കാലിക സ്വീപ്പറായിരുന്ന ഒ. അസീസ്ര എന്നിവരെയാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി അജിത്കുമാർ ശിക്ഷിച്ചത്. രണ്ടായിരം രൂപ കൈക്കൂലി വാങ്ങവെയാണ് പ്രതികളെ വിജിലൻസ് പിടികൂടുന്നത്. പുന്നല സ്വദേശി കുട്ടപ്പെൻറ വസ്തു പോക്കുവരവ് ചെയ്യുന്നതിലേക്കായി വില്ലേജ് ഓഫിസർ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.